വത്തിക്കാൻ: 2023 ഒക്ടോബർ 4 ന് ആരംഭിച്ച സിനഡിന്റെ പ്രഥമ സമ്മേളനലെ സംഗ്രഹ റിപ്പോർട്ട് പ്രകാശനം ചെയ്തു. റിപ്പോർട്ടിൽ ലോകത്തെ കുറിച്ചും സഭയെക്കുറിച്ചും അതിന്റെ തന്നെ ആവശ്യങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നു. സ്ത്രീകളുടെയും അൽമായരുടെയും ഭാഗഭാഗിത്വം, മെത്രാന്മാരുടെയും, വൈദികരുടെയും, ഡീക്കന്മാടെയും പ്രേഷിത ദൗത്യം, ദരിദ്രരുടേയും കുടിയേറ്റക്കാരുടെയും പ്രാധാന്യം, ഡിജിറ്റൽ പ്രേഷിതത്വം, എക്യുമേനിസം, ദുരുപയോഗം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് 40 പേജുകളുള്ള റിപ്പോർട്ടിൽ പറയുന്നു.
സിനഡാലിറ്റിയെന്നാൽ ” ഐക്യവും, ദൗത്യവും, പങ്കാളിത്വവും ഒരുമിപ്പിച്ചു കൊണ്ട് സഭയെന്നാണ്. സഭയിൽ നിന്നു തന്നെ ദുരുപയോഗത്തിനിരയായവരിൽ നിന്നു തുടങ്ങി ആരേയും ഒഴിവാക്കാതെ എല്ലാവരേയും ഉൾക്കൊള്ളാനും ശ്രവിക്കാനും ശ്രമിക്കുന്ന സഭയായിത്തീരണമെന്ന് റിപ്പോർട്ടിൽ അടിവരയിട്ട് പറയുന്നു. സിനഡാലിറ്റിയും ദൗത്യവും ഒരുമിച്ചു മുന്നേറുന്ന യാഥാർത്ഥ്യങ്ങളാണ് എന്ന് രേഖ എടുത്തു പറയുന്നു.
റിപ്പോർട്ടിൽ വലിയ ഒരു സ്ഥാനം കൈയടക്കുന്നത് ദരിദ്രരാണ്. ഭൗതികമായി ദരിദ്രരായവർ മാത്രമല്ല, കുടിയേറ്റക്കാരും ഈ വിഭാഗത്തിൽ പെടുന്നുവെന്ന് രേഖ ആവർത്തിക്കുന്നു. വിവിധ തരത്തിൽ തദ്ദേശവാസികൾ, അക്രമത്തിന്റെയും ദുരുപയോഗത്തിന്റെയും (പ്രത്യേകിച്ച് സ്ത്രീകൾ), അല്ലെങ്കിൽ വംശീയതയുടെയും കള്ളക്കടത്തിന്റെയും ഇരകൾ; ആസക്തിയുള്ള ആളുകൾ; ന്യൂനപക്ഷങ്ങൾ; ഉപേക്ഷിക്കപ്പെട്ട പ്രായമായവർ; ചൂഷണം ചെയ്യപ്പെട്ട തൊഴിലാളികൾ, “ദുർബലരിൽ ഏറ്റവും ദുർബലരായ ഗർഭസ്ഥ ശിശുക്കളും അവരുടെ അമ്മമാരേയും ഒക്കെ ഈ ഗണത്തിൽ രേഖ ഉൾക്കൊള്ളിക്കുന്നു. മാത്രമല്ല യുദ്ധങ്ങളും ഭീകരവാദവും സൃഷ്ടിക്കുന്ന ‘പുതിയ ദരിദ്രരുടെ’ മുറവിളി സഭ ശ്രവിക്കുകയും അവരോടൊപ്പം ആയിരിക്കുകയും ചെയ്യണമെന്ന് ആഹ്വാനം ചെയ്യുന്നു.
ഡയക്കോണേറ്റിലേക്കുള്ള സ്ത്രീകളുടെ പ്രവേശനത്തെക്കുറിച്ചുള്ള ദൈവശാസ്ത്രപരവും അജപാലനപരവുമായ ഗവേഷണം” തുടരാനും “കഴിയുമെങ്കിൽ”, “ഈ ഗവേഷണത്തിന്റെ ഫലങ്ങൾ സഭയുടെ അടുത്ത സെഷനിൽ അവതരിപ്പിക്കാനും സിനഡംഗങ്ങൾ ആവശ്യപ്പെട്ടു. ദൈവജനത്തിന്റെ സേവനത്തിനായി ജീവിതം ചെലവഴിക്കുന്ന അഭിഷിക്തരായ സേവകർക്ക് നന്ദി പറയുന്ന റിപ്പോർട്ടിൽ വൈദീകമേധാവിത്വത്തെ വൈദിക വിളിയുടെ വൈകൃതം എന്നാണ് വിശേഷിപ്പിക്കുന്നത്. അവസാനമായി, രേഖ ഡിജിറ്റൽ പരിതസ്ഥിതിയെക്കുറിച്ച് വിശദമായി പ്രതിപാദിച്ചുകൊണ്ട് സംഗ്രഹിക്കുന്നു.