പൂന്തുറ തീരദേശ മേഖലകളിൽ നിരവധി ചെറുകിട വ്യാപരസ്ഥാപനങ്ങളിൽ നിന്നും പാൻമസാല, സിഗ്രേറ്റ് എന്നിവ കൂടുതലായി കണ്ടത്തുന്നതും അനധികൃതമായി ഇത് ജനങ്ങളിലും യുവാക്കളിലും കൂട്ടികളിലും എത്തുന്നതും ശ്രദ്ധയിൽപ്പെട്ടതോടെ പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുകയാണ് പൂന്തുറ ഇടവക. വരും തലമുറയെ തന്നെ തുലാസിൽ ആക്കുന്ന വിധം തകർത്തുകളയുന്ന ലഹരി തിരിച്ചറിഞ്ഞുകൊണ്ടാണ് പൂന്തുറ ഇടവകയും കെസിവൈഎം യുവജന സംഘടനയും ചേർന്ന് കടകളിൽ നോട്ടീസ് നൽകുകയും ഇനി മൂതൽ ഇത്തരം ലഹരി വസ്തുക്കൾ വിൽക്കാൻ പാടില്ലെന്നുള്ള നിർദ്ദേശം നൽകിയത്.
വിൽക്കുന്നത് കണ്ടാൽ ബന്ധപ്പെട്ടവരെ അറിയിച്ചു കർശന നടപടി സ്വീകരികുമെന്നും പറഞ്ഞു. പൂന്തുറയിലെ യുവജനങ്ങളുടെ നേതൃത്വത്തിലാണ് ലഹരിക്കെതിരെയുള്ള അവബോധന പരിപാടികൾ ആസുത്രണം ചെയ്യുകയും നടപ്പിൽ വരുത്തുകയും ചെയ്യുന്നത്. വികാരിയച്ചനും സഹ വികാരിമാരും പാരിഷ് കൗൺസിലും ഇവരോടൊപ്പമുണ്ട്.