തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ നവീകരിച്ച ഇരവിപുത്തൻതുറ വി. കാതറിൻ ഇടവക ദേവാലയ ഡിസംബർ 22 ബുധൻ വൈകുന്നേരം 4 മണിക്ക് അതിരൂപത അദ്ധ്യക്ഷൻ മോസ്റ്റ്. റവ. ഡോ. സൂസപാക്യം എം ആശീർവാദിച്ച് നൽകും. കോട്ടാർ മുൻ രൂപത മെത്രാൻ റൈറ്റ്. റവ. ഡോ. പീറ്റർ റെമിജിയൂസ്, മാർത്താണ്ഡം രൂപത മെത്രാൻ വിൻസെന്റ് മാർ പൗലോസ് എന്നിവർ അധ്യക്ഷത വഹിക്കും.
തുടർന്ന് നടക്കുന്ന വി. കാതറിന്റെ തിരുനാൾ മഹാമഹത്തിന് തിരുവനന്തപുരം അതിരൂപത സഹായ മെത്രാൻ റൈറ്റ്. റവ. ഡോ. ക്രിസ്തുദാസ് മുഖ്യകാർമികത്വത്തിൽ ദിവ്യബലിയും കൊടിയേറ്റ് കർമ്മവും ഉണ്ടായിരിക്കും. 28ന് വൈകുന്നേരം ആഘോഷപരമായ സന്ധ്യാവന്ദനത്തിനൊപ്പം ചപ്രപ്രദക്ഷിണവും 29ന് തൂത്തുകൂടി രൂപത മെത്രാൻ റൈറ്റ്. റവ. ഡോ. സ്റ്റീഫൻ പിതാവിൻറെ മുഖ്യകാർമ്മികത്വത്തിലുള്ള പൊന്തിഫിക്കൽ ദിവ്യബലിയോട് കൂടി തിരുന്നാൾ ദിനങ്ങൾക്ക് സമാപനം കുറിക്കും.